Thursday, March 12, 2009

ഇതു വളരെ കഷ്ടമായി പോയി!


ഇതു വളരെ കഷ്ടമായി പോയി!

ഗ്രീന്‍ പീസില്‍ നിന്നുള്ള മെയില്‍ താഴെ. എന്റെ ബ്ലോഗ് അത്ര പോപ്പുലര്‍ ആയ ഒന്നൊന്നുമല്ല. എങ്കിലും വായിക്കുന്ന അഞ്ചു പേര്‍ എങ്കില്‍ അഞ്ചു പേര്‍ ഇതു ഫോര്‍വേഡ് ചെയ്താല്‍, എന്റെ ഉദ്ദേശ്യം സഫലമായി.

നമമള്‍ ജീവിക്കുന്ന, നമ്മളെ നില നിര്‍ത്തുന്ന പ്രകൃതിയോടു നമ്മള്‍ക്ക് തീര്ച്ചയായും ഒരു കടപ്പാടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. കുറെ പണം കയ്യില്‍ ഉണ്ടെന്നു വച്ചു ആര്‍ക്കും ആരോടും എന്തും ആകാം എന്നാണോ?? ഗ്രീന്‍് പീസ്‌ എന്ന സംഘടനയില്‍ എനിക്ക് വിശ്വാസം ഉണ്ട്. ചുമ്മാ പബ്ലിസിറ്റി കൂട്ടാന്‍ വേണ്ടി നടക്കുന്ന ഒരു സ്ഥാപനം അല്ല അത്.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ ഇറങ്ങുന്നുണ്ട് ടാറ്റ ബ്രാന്‍ഡില്‍ നിന്നും.പാവങ്ങള്‍ക്ക് മഴ നനയാതെ സഞ്ചരിക്കാന്‍ കാര്‍ ഇറക്കുമെന്ന് വാഗ്ദാനം ചെയ്ത ടാറ്റ, നിങ്ങള്‍ക്ക് എന്തെങ്കിലും സാമൂഹ്യ പ്രതി ബദ്ധത ഉണ്ടോ???


Dear Supporter,
At 9:30am on 5th March, a group of journalists, accompanied by Greenpeace activists, set out to document the construction operations at the Tata port in Dhamra. At 9:35am, we were surrounded by thugs and goons, threatened with grave consequences and physically prevented from going ahead. We wonder why, and who could be behind this? Is someone afraid of public scrutiny?

A couple of days earlier, in a desperate and unethical smear campaign against Greenpeace, thousands of our cyberactivists and supporters (you might be among them!) started getting spurious emails claiming to be from the addresses of Greenpeace employees. The mails accused us of being foreign-funded, anti-development, and even in bed with terrorists. We wonder who it could be.

The next day, our head office in Bangalore came under a massive virus attack that disabled most of our machines and put our supporter and cyberactivist data at risk of exposure. We wonder who it could be.

And then, FaxMyWay, the company that's providing the fax service that many of you have used to get in touch with Mr. Ratan Tata, suddenly pulled the plug on its service, saying 'someone' had threatened them not to collaborate with Greenpeace. We wonder who it could be. As Gandhi once said, "first they ignore you, then they laugh at you, then they fight you, and then you win!"

I believe the Tatas have gone beyond ignoring us or laughing at us. And 'someone' is definitely fighting us. Could we be far from winning ?You can decide that. Forget emails and faxes, it's time now to call Mr. Ratan Tata directly and tell him to live up to the legacy that the TATAs are so proud of, by suspending construction, commissioning a new study, and protecting the turtles. To let him know that Greenpeace and its 100,000 cyberactivists will not be threatened into submission, simply click here. It's just another phone call for you, but it could be the call the
Olive Ridleys are waiting for.


Ashish FernandesOceans Campaigner,
Greenpeace India

Monday, March 9, 2009

ഏത്തപ്പഴം ചിക്കന്‍



ഇന്നലെ ഞാന്‍ ചിക്കന്‍ വരട്ടിയത് ഉണ്ടാക്കി.ഞാന്‍ തന്നെ ഇട്ട പേരാണ്. തനിയെ മസാല ഉണ്ടാക്കി. മസാല ഉണ്ടാക്കിയത് ഇങ്ങനെയാണ്:

മല്ലിപൊടി- 2- 21/2 സ്പൂണ്‍
മുളകുപൊടി - 1 സ്പൂണ്‍.എരിവു അനുസരിച്ച്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കുരുമുളക്- ഒരു വലിയ സ്പൂണ്‍ നിറയെ
കറുവ പട്ട- 2 ഇടത്തരം കഷണങ്ങള്‍
ഗ്രാമ്പൂ- 4
പെരും ജീരകം- ഒരു നുള്ള്

തക്കോലം, ഏലയ്ക്ക ഇത് ചേര്‍ക്കണം എന്നുണ്ടാരുന്നു. കുറുറു നു ഇത് രണ്ടും ഇഷ്ടമല്ല. അത് കൊണ്ട് ചേര്‍ത്തില്ല.

എല്ലാം കൂടെ വറുത്തു പൊടിച്ചെടുത്തു.

ഇന്ചി, വെളുത്തുള്ളി, കറിവേപ്പില, തക്കാളി ഇത്രയും അരച്ചെടുത്തു. മസാലപ്പൊടിയും ഈ അരപ്പും പിന്നെ ഉപ്പും ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.

ഉരുളകിഴങ്ങ് ഇടത്തരം കഷണളാക്കി മുറിച്ചതും ചിക്കനും നന്നായി വേവിച്ചെടുത്തു.ഇതിലേയ്ക്‌ സവാള എണ്ണയില്‍ വഴറ്റിയതും ചേര്‍ത്ത് ഇളക്കിയെടുത്തു.നന്നായി ഡ്രൈ ആകുന്നതു വരെ അടുപ്പില്‍ വച്ചു. ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിച്ചു.

എനിക്ക് കഴിക്കാന്‍ ഞാന്‍ ഒരു ഏത്തപ്പഴം പുഴുങ്ങി എടുത്തു.കുറുറു നു കൊടുത്തില്ല.നെയ്യും പഞ്ചസാരയും ഒക്കെ ഇട്ടു ചൂടോടെ കഴിച്ചു :))

Wednesday, February 25, 2009

പരിസ്ഥിതി തകര്‍ക്കാന്‍ തന്നെയോ ടാറ്റായുടെ തീരുമാനം??




ഗ്രീന്‍ പീസ്‌ എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയില്‍ അംഗമാകുന്നത് ഏകദേശം ഒന്നര വര്ഷം മുന്‍പാണ്. മരങ്ങളെയും മണ്ണിനെയും സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് ആ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഞാന്‍ പിന്താങ്ങുന്നു,

റ്റാറ്റായുടെ ഒറിസ്സയിലെ പോര്‍ട്ട്‌ കണ്‍സ്ട്രക്ഷന്‍, വംശ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒലിവ് റിഡ് ലി ആമകളുടെ ശവപെട്ടിയില്‍ അടിക്കാവുന്ന അവസാനത്തെ ആണി ആകും എന്നാണ് ഗ്രീന്‍ പീസിന്റെ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

ഈ വര്‍ഗ്ഗത്തില്‍ പെട്ട ആമകള്‍ അവിടെ വരുന്നതിനു തെളിവുന്ടെന്കില്‍, അതല്ല, തങ്ങളുടെ തുറമുഖം ഈ ആമകള്‍ക്ക് ഭീഷണി ആകുമെന്കില്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കും എന്നാണ് ടാറ്റാ ഇത് വരെ പറഞ്ഞിരുന്നത്. എന്നാല്‍, ആവര്‍ത്തിച്ചുള്ള എല്ലാ മുന്നറിയിപ്പുകളെയും, മാസ്സ് മെയിലറുകളെയും എല്ലാം തൃണവത്ഗണിച്ചു കൊണ്ട് ടാറ്റാ മുന്നേറുകയാണ്.

ഗ്രീന്‍ പീസില്‍് നിന്നും വന്ന ഇമെയില്‍ ആണ് താഴെ. അതിലെ ലിന്കില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് വേണ്ടി ഗ്രീന്‍ പീസ്‌ റ്റാറ്റയ്ക്ക്, ഒരു ഫാക്സ് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ ഗ്രീന്‍ പീസ്‌ സൈറ്റില്‍ ഉണ്ട്. ഒന്ന് പോയി നോക്കുമല്ലോ.

അമ്മച്ചിയെ തിരുവനന്തപുരത്ത്, ഡോക്ടറിനെ കാണിക്കാന്‍ കൊണ്ട് പോയി. ലീവിലായിരുന്നു. ഇന്നലെ എത്തിയതെ യുള്ളു. ഓഫീസിലും വീട്ടിലും പിടിപ്പതു പണി. ഞങ്ങള്‍ വേറെ ഒരു വാടക വീട് അന്വേഷിക്കുകയാണ്, ഇവിടെ CV രാമന്‍ നഗറില്‍ അടുത്തെവിടെയെന്കിലും. എല്ലാം കൂടെ ആകെ തിരക്ക്. അതാണ്, വിശദീകരണം ഒന്നും ഇടാതെ ആ മെയില്‍ കോപ്പി പേസ്റ്റ് ചെയ്തത്. ദാ, ഇപ്പോള്‍ കൈതമുള്ള് പറഞ്ഞ പോലെ വിശദീകരണം ഇട്ടിരിക്കുന്നു :)




Dear Supporter,
Last year, thanks to all your hard work, the Tatas agreed to talk to Greenpeace. Then they repeated their promise of stopping the port if there's evidence that it could harm the endangered Olive Ridley turtles. Then they committed to an independent study of their port's environmental impacts.But last week, something happened. The Tatas point-blank refused to stop construction while the study gets underway.

This is shocking.

Shocking because 98% of Tata's own customers polled recently think the port should stop now.

Shocking because nearly 1,00,000 of Tata's own customers have already written to Mr. Ratan Tata saying the port should stop now.

Shocking because over 200 scientists (25 of them from the Marine Turtle Specialist Group) say the port must stop now.

Shocking because while the turtles have already arrived to mate and lay eggs in the area, the port construction continues day and night.

Shocking, most of all, because the Tatas have not lived up to their promise to Greenpeace and their own customers.

It's February, and the turtles are here. How many will survive? How many will lay eggs? How many will come back again? It's all up to you.Send a fax directly to Mr. Ratan Tata and tell him that the port must stop now.

Ashish Fernandes
Oceans Campaigner,
Greenpeace India
You're reading this email because you want the Tata port relocated. If for any reason you want the turtles relocated instead, we can understand. Just Just click here to unsubscribe.
If you have issues, questions or comments, click here to write to us.

Wednesday, January 7, 2009

കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ

ഒരു ചെറിയ പാചകം.


PPF അക്കൌണ്ട് തുറക്കാന്‍ പോയി തിരിച്ചു വരും വഴിയാണ്, അയ്യോ..വീട്ടില്‍ പച്ചക്കറി ഒന്നും ഇല്ലാ എന്ന് കുറുറു നോട് പറഞ്ഞതു. ഉടനെ ബൈക്ക് തിരിക്കാന്‍ തുടങ്ങി. തിരിച്ചു പോകണ്ട, പോകും വഴി ജീവന്‍ ഭിമ നഗറില്‍ "സഫല്‍" ഉണ്ടല്ലോ..അവിടെ നിന്നു വാങ്ങാം എന്നായി ഞാന്‍.(ഗ്രീന്‍ പീസ്‌ അംഗമാണ് എന്ന് മറക്കണ്ട ,ഇന്ധനം ലാഭിക്കണം എന്നൊക്കെ വീണ്ടും ഓര്‍മിപ്പിച്ചു ;) )


കുറച്ചു മുന്നോട്ടു പോയപ്പോള്‍ "ഫ്രെഷ്" കണ്ടു. എന്നാല്‍ പിന്നെ ഈ കട ഒന്നു പരീക്ഷിക്കാം എന്ന് വച്ചു. കയറിയപ്പോള്‍ തന്നെ കിട്ടി "ഓഫര്‍ ലെറ്റര്‍". 99 രൂപയ്ക്ക് പച്ചക്കറി അല്ലേല്‍ പഴങ്ങള്‍് വാങ്ങിയാല്‍ ഒരു കോളിഫ്ലവര്‍് ഫ്രീ.കാര്യം, ചീയാന്‍ തുടങ്ങിയ കോളിഫ്ലവര്‍് വിറ്റഴിക്കാന്‍ ഉള്ള സൂത്രമാണെന്നു മനസ്സില്‍ തോന്നിയെന്കിലും, സഹജ വാസന അങ്ങനെ വിട്ടു പോകുമോ. എന്നാല്‍ പിന്നെ ഇതു കൈക്കലാക്കിയിട്ടു തന്നെ കാര്യം എന്ന് കരുതി. ഒരാഴ്ചത്തേയ്ക്ക് വേണ്ട പച്ചക്കറി, പിന്നെ പഴങ്ങള്‍ ഒക്കെ വാങ്ങി. 176 രൂപ. ബില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ ഇരുന്ന കുട്ടി ഒരു പുഴുക്കുത്തേറ്റ കോളിഫ്ലവര്‍് എടുത്തു തന്നു. വേറെ ഒരെണ്ണം തരാമോ പ്ലീസ് എന്ന് താഴ്മയോടെ ചോദിച്ചു നോക്കി. അവസാനം ഞാന്‍ തെന്നെ ഒരെണ്ണം സെലക്റ്റ് ചെയ്തെടുത്തു..നല്ലതും, വലുതും ആയ ഒരെണ്ണം.


വീട്ടില്‍ കൊണ്ടു വന്നു അതിനെ രണ്ടു ദിവസം ഫ്രിഡ്ജില്‍് വച്ചു. ഇന്നലെ കുറ്റബോധം മനസ്സിനെ വല്ലാതെ മഥിക്കാന്‍ തുടങ്ങി...വെറുതെ കിട്ടിയതാണെങ്കിലും, അങ്ങനെ ചീത്തയാക്കി കളയാന്‍ പാടില്ലല്ലോ..


ഇയിടെയായി ഒരുനേരമേ ചോറുള്ളൂ. രാത്രി ചപ്പാത്തി, ഗോതമ്പ് പുട്ട്, ദോശ, അങ്ങനെ എന്തെങ്കിലും ഒന്നുണ്ടാക്കും.കുറുറു നു കൂട്ടുകാര്‍ ഗണപതി എന്ന് പേരിട്ടതില്‍ പിന്നെയാണ്ഈ മാറ്റം.


എന്നാല്‍ പിന്നെ നമ്മുടെ കോളി കുട്ടനെ അങ്ങ് ശരിപ്പെടുത്തിയേക്കാം ഇന്നു തന്നെ എന്ന് കരുതി. രാത്രി കുറുറു പതിവുപോലെ തളര്‍ന്നു കയറി വന്നു. കാപ്പിയിട്ടു കൊടുത്തു. എന്നിട്ട് കോളിഫ്ലവര്‍് കറിക്കുള്ള വട്ടം കൂട്ടാന്‍ തുടങ്ങി...ഉടന്‍ വന്നു അശരീരി: .. "എനിക്ക് നീണ്ടിരിക്കുന്ന കറി വേണ്ട...മടുത്തു..ഡ്രൈ മതി"..

അങ്ങനെ, കൂട്ടുകാരെ, ഞാന്‍ കോളിഫ്ലവര്‍് ഡ്രൈ ഫ്രൈ ഉണ്ടാക്കി!

നടന്ന കാര്യങ്ങള്‍ താഴെ വിവരിക്കുന്നു:

കോളിഫ്ലവര്‍്: 1 ചെറുത്‌

ഉപ്പ്: പാകത്തിനു

മുളക് പൊടി: പാകത്തിന്. ഞാന്‍ ഒരു ചെറിയ സ്പൂണ്‍ എടുത്തു.

മഞ്ഞള്‍ പൊടി: കാല്‍ ടീ സ്പൂണ്‍

പച്ചമുളക്: രണ്ടെണ്ണം

വെളുത്തുള്ളി: 10 എണ്ണം

ഇഞ്ചി : ഒരു കഷണം

കറിവേപ്പില : 10 എണ്ണം

മല്ലി ഇല: ഒരു തണ്ട്

സവാള : ഒരു ഇടത്തരം

തക്കാളി: ചെറുത്‌, ഒന്നു

കശുവണ്ടി: ഒരു പിടി.

നെയ്യ് : ഒരു ചെറിയ സ്പൂണ്‍.

എണ്ണ: ആവശ്യത്തിന്

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ച് വയ്ക്കുക.

കശുവണ്ടി വെള്ളത്തിലിട്ടു കുതിര്‍തത്തിനു ശേഷം നന്നായി അരച്ചെടുക്കുക.

കോളിഫ്ലവര്‍് ഓരോ ഇതള്‍ ആയി അരിഞ്ഞെടുക്കണം. എന്നിട്ട് വിനാഗിരി & ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചു സമയം വയ്ക്കുക. ഉള്ളില്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ പൊങ്ങി വരും.നന്നായി കഴുകി വൃത്തിയാക്കി എടുക്കണം.പാകത്തിന് ഉപ്പും, മുളക് പൊടി യും മഞ്ഞള്‍ പൊടിയും ഇട്ടു ചെറുതായി വേവിച്ചെടുക്കുക. വെന്തു കുഴഞ്ഞു പോകരുത്.

സവാള നീളത്തില്‍ നേര്‍്മയായി അരിഞ്ഞെടുക്കണം. പാകത്തിന് എണ്ണ ഒഴിച്ച് നന്നായി വഴറ്റുക. തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇത്രയും ചതച്ചത് ചേര്‍ത്ത് വഴറ്റുക.ഒരു ഒന്നര സ്പൂണ്‍ ഈസ്റ്റേണ്‍ ചിക്കന്‍ മസാല ചേര്‍ത്ത് നന്നായി വഴറ്റണം.( എനിക്ക് മസാല പൊടി കടയില്‍ നിന്നു വാങ്ങി ഉപയോഗിക്കുന്നത് ഇഷ്ടമില്ല. എന്നാലും സമയം ലാഭിക്കാന്‍ വേണ്ടി വാങ്ങി വച്ചു. ചിലപ്പോളൊക്കെ ഉപയോഗിക്കും. മസാല പൊടി സ്വന്തമായി ഉണ്ടാക്കാം. ഗ്രാമ്പു, എലക്ക, കറുവ പട്ട, തക്കോലം, ജാതി പത്രി, കുരുമുളക്,ജീരകം ഇത്രയും പൊടിച്ചെടുക്കണം- ഞാന്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്) നന്നായി വഴന്നു കഴിയുമ്പോള്‍ കോളിഫ്ലവര്‍് വേവിച്ചത് ചേര്‍ത്ത് വഴറ്റുക-കോളിഫ്ലവര്‍് ല്‍ ഒട്ടും വെള്ളം ഉണ്ടാകരുത്- ആവശ്യത്തിന് വെള്ളം ഒഴിച്ചേ വേവിക്കാവൂ. ഇതു "ഡ്രൈ ഫ്രൈ" ആണെന്ന് മറക്കണ്ട.

ഇത്രയും ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ കഴിച്ചു നോക്കിയപ്പോള്‍ നല്ല എരുവ്.സ്വാദും കുറവ്. അതുകൊണ്ട് രണ്ടു സ്റ്റെപ്പ് കൂടി ചേര്‍ത്തു.

കോളിഫ്ലവര്‍്-ലേയ്ക്ക് കശുവണ്ടി അരച്ചതും നെയ്യും കൂടെ ചേര്‍ത്തു നന്നായി വഴറ്റുക. മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു വീണ്ടും വഴറ്റുക. ഡ്രൈ ആക്കിയെടുക്കണം. എന്നിട്ട് ചൂടോടെ വിളമ്പുക, ചപ്പാത്തിയുടെ കൂടെ കഴിക്കുക.

എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍്. രണ്ടാഴ്ചത്തെ ലോങ്ങ് ലീവിനു ഞങ്ങള്‍ നാട്ടില്‍ പോയിരുന്നു .കോഴിക്കോട് ഒരാഴ്ച, ആലപ്പുഴ ഒരാഴ്ച.

Tuesday, November 18, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം മൂന്ന്


ഞങ്ങള്‍ റൂമില്‍ ഉറങ്ങി കിടന്ന ബാക്കി ഉള്ളവരെ വിളിച്ചുണര്‍്ത്തി....എല്ലാവരും കൂടെ മേശയില്‍ തത്തി പിടിച്ചു കയറി ജനലിലൂടെ കാഴ്ച കാണാന്‍ തുടങ്ങി...ശ് ശ് ശ് എന്ന് പരസ്പരം പറയുന്നുമുണ്ട്(കള്ളന്‍ വന്നാല്‍ മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങനെയാണ് തോന്നിയത്!)കള്ളന്‍ ആ വാതില്‍ തുറക്കാഞ്ഞിട്ടു, ഞങ്ങളുടെ വാതിലില്‍ വന്നു ഇടിക്കാന്‍ തുടങ്ങി...ഞങ്ങളല്ലേ മക്കള്‍..ഒട്ടും ശബ്ദമുണ്ടാക്കാതെ ഇരുന്നു...


ഇടിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു, കള്ളന്‍ സ്കൂട്ടായി. ഹാവൂ ന്നു ആശ്വസിക്കുമ്പോഴാണ്, അടുത്ത ബ്ലോക്കില്‍ ല് നിന്ന് കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ എന്ന കാറല്‍്!...ഞങ്ങള്‍,എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നോക്കി, എന്നിട്ട് അത്ഭുതകരമാം വധം സിന്ക്രണൈസ്ഡ് ആയി കൊണ്ടു , അലറി..കൊച്ചച്ചച്ചച്ചച്ചച്ചച്ചമ്മേമ്മേമ്മേമ്മേമ്മേമ്മേമ്മേ!!!!!!!!!!!!!!


ഞങ്ങളുടെ ബ്ലോക്കില്‍ നിന്നും, പുറത്തേയ്ക്ക് ഒരു വാതില്‍ ഉണ്ട്..അത് എന്നും രാത്രി പൂട്ടി തക്കൊലെടുക്കും കൊച്ചമ്മ..അതേ പോലെ എല്ലാ ബ്ലോക്കിന്റെയും പുറത്തേയ്ക്കുള്ള വാതില്‍ പുറത്തു നിന്നും പൂട്ടി കൊച്ചമ്മയാണ് താക്കോല്‍ സൂക്ഷിക്കുക..ഞങ്ങളുടെ അലര്‍ച്ച കെട്ട് മെസ്സ് കൊച്ചമ്മ എത്തി..ഞങ്ങളുടെ ബ്ലോക്കിന്റെ വാതില്‍ തുറന്നു...ആ ബ്ലോക്കിലെ എല്ലാ അന്തേവാസികളും അവിടെ തടിച്ചു കൂടി...കൊച്ചമ്മയും വാച്മാനും , മറ്റേ ബ്ലോക്കില്‍ പോയി, അവരെയും തുറന്നു വിട്ടു..കള്ളന്‍, ആ ബ്ലോക്കിന്റെ ടെറസില്‍ കയറി,ടെറസില്‍ നിന്നും മുറികളിലേക്കുള്ള മെയിന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണത്രേ...ഇഷ്ടിക കൊണ്ടോ, കല്ല്‌ കൊണ്ടോ മറ്റോ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവര് അലറിയത്..


ആളുകള്‍ എല്ലാം ഉണര്‍ന്നതോടെ, കള്ളന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഞങ്ങളുടെ വാച്മാന്‍ അയാളുടെ പുറകെ ഓടി.വാച്മാന്‍ കള്ളനെ പിടിക്കുന്നത്‌ കണ്ട ഞങ്ങള്‍ കൂട്ടമായി അങ്ങോട്ട് ഓടി...പക്ഷെ, പകുതി വഴി എത്തിയ ഞങ്ങള്‍ കാണുന്നത്, വാച്മാന്‍ കള്ളനെ സ്വതന്ത്രനാക്കുന്നതും, കള്ളന്‍ ഓടി മതില്‍ ചാടി രക്ഷപെടുന്നതുമാണ്..എന്തിനാണ് കള്ളനെ വിട്ടത് എന്ന ചോദ്യത്തിന് അവന്റെ കയ്യില്‍ കത്തി ഉണ്ടായിരുന്നു എന്നാണ് വാച്മാന്‍ മറുപടി പറഞ്ഞതു..ഇപ്പോ തന്നെ പോലീസില്‍ ഫോണ്‍ വിളിക്കണം എന്ന് അവിടത്തെ വര്‍ക്കിംഗ് വുമണ്‍് അന്തേവാസികള്‍ വാശിപിടിച്ചു.


ഫോണ്‍ പൂട്ടി വാര്‍ഡന്‍ കൊച്ചമ്മ വീട്ടില്‍ പോയത് കൊണ്ടു, മെസ്സ് കൊച്ചമ്മ യ്ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല..പക്ഷെ, അവര്‍, ഹോസ്റ്റല്‍ ഗേറ്റ് തുറന്നു വെളിയില്‍ ഇറങ്ങി, സെക്കന്റ് ഷോ കഴിഞ്ഞു പോവുകയായിരുന്ന കുറച്ചു പേരോട് കാര്യം പറഞ്ഞു, അവര്‍ പോയി പോലീസിനെ വിളിച്ചു.പോലീസുകാര്‍ക്ക് ഞങ്ങള്‍ കള്ളന്‍ എങ്ങനെ അകത്തു കയറി എന്നും മറ്റും ഡെമോ സഹിതം വിവരിച്ചു കൊടുത്തു.


കള്ളന് ബാത്രൂം വഴി ഞങ്ങളുടെ മുറിയില്‍ കയറാന്‍ തോന്നാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. വരാന്തയില്‍ ഇരുന്നു പഠിക്കാന്‍ തോന്നാഞ്ഞത് എന്റെയും ജെപി യുടെയും ഭാഗ്യം..


പിറ്റേന്നത്തെ പരീക്ഷ കുളമായി എന്ന് പ്രത്യേകം പറയണ്ടല്ലോ. റിസള്‍ട്ട് വന്നപ്പോള്‍, ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്, ഇതിന് മാത്രം നൂറില്‍ 55.ക്ലാസ്സില്‍ മിക്കവര്‍ക്കും 90 നു മേലെ മാര്‍ക്ക് കിട്ടിയിരുന്നു..പരീക്ഷകഴിഞ്ഞ് ഞങ്ങള്‍ കള്ളന്‍ എപിസോഡ് കോളേജില്‍ പറഞ്ഞു.എല്ലാവരും ഞങ്ങളെ വഴക്കിട്ടു.കോളേജ് ഹോസ്റ്റല്‍ പണി തീര്‍ന്നല്ലോ, ഇനി അങ്ങോട്ട് മാറിക്കൂടെ എന്നൊക്കെ പറഞ്ഞു..ഫീസ് തന്നെ ആയിരുന്നു മാറാന്‍ മടിച്ചതിന്റെ പിന്നിലെ ചേതോ വികാരം..


അന്ന് വൈകിട്ട്, **** കൊച്ചമ്മ കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടി രംഗ പ്രവേശം ചെയ്തു..ഞങ്ങള്‍ കാര്യങ്ങള്‍ വിവരിച്ചു...അവര്‍ എല്ലാം കെട്ട് കഴിഞ്ഞു വിധി പ്രഖ്യാപിച്ചു: കള്ളന്‍ എങ്ങനെ കയറാതിരിക്കും? വൈകുന്നേരം തിയേറ്ററില്‍ നിന്നു സിനിമ കഴിഞ്ഞു പോകുന്നവന്‍മാരെ നിങ്ങള്‍ മുകളില്‍ നിന്നും മുടീം അഴിച്ചിട്ടു കൈയും കണ്ണും കാണിക്കുന്നത് കൊണ്ടാണ്..അല്ലാതെ ആര്‍ക്കാ ഇവിടെ കയറിയിട്ട് നേട്ടം? ...ഇത്രയും മ്ലേച്ഛമായ ഒരു പരാമര്‍ശം, അവരെ പോലെ ഒരു സ്ത്രീയില്‍ നിന്നു- അതും YWCAയെ പോലെ പ്രസ്റ്റീജിയസ് അയ ഒരു സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ ഒരാളില്‍ നിന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ..എന്നിലെ രോഷാകുലയായ ചെറുപ്പക്കാരി ഉണര്‍ന്നു..എല്ലാവരും ഒന്നും മിണ്ടാതെ നില്ക്കുന്നു...ഞാന്‍ ചോദിച്ചു, കൊച്ചമ്മയുടെ വീട്ടിലെ കാര്യമാണോ ഇപ്പോള്‍ പറഞ്ഞതു?ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തെ പറ്റൂ..അല്ലാതെ കള്ളന്‍ കയറിയത് ഒളിച്ചു വയ്ക്കാന്‍ നോക്കുകയല്ല വേണ്ടത്..ഇതു ഇപ്പൊ രണ്ടാമത്തെ പ്രാവശ്യമല്ലേ? ഞങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം എടുക്കും?നിങ്ങളായിട്ട്‌ പോലീസില്‍ അറിയിക്കുന്നിലെന്കില്‍ ഞാന്‍ പരാതി കൊടുക്കും..YWCA യുടെ പേരിനും പ്രശസ്തിക്കും എന്ത് സംഭവിക്കും എന്ന് നമ്മുക്ക് കാണാം..കൊച്ചമ്മ ഒന്നും മിണ്ടിയില്ല.ബാക്കി എല്ലാരും എന്നോട്, നന്നായി പറഞ്ഞതു, ഞങ്ങളൊക്കെ സപ്പോര്‍ട്ട് ചെയുന്നു...നീയാണ് നാടിന്‍റെ പുളകം എന്ന മട്ടില്‍ കുറെ സംസാരിച്ചു.


എന്റെ രോഷ പ്രകടനത്തിന്, ഉടനെ തന്നെ ഫലമുണ്ടായി..രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അച്ചാച്ചന്‍ എത്തി..അവര് വീട്ടിലേക്ക് കത്തിട്ടിരുന്നത്രേ.ഞാന്‍ വലിയ പ്രശ്നക്കാരിയാണെന്നും, കുറെ വാണിംഗ് ഒക്കെ തന്നു കഴിഞ്ഞു , ഇനി വച്ചു പൊറുപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും പറഞ്ഞു കൊണ്ടുള്ള കത്ത്..അച്ചാച്ചന്‍ ആദ്യം അവരോട് വന്നു, കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി...കേട്ടു നില്‍ക്കുന്നതിനു ഒരു അതിരുണ്ടല്ലോ..അച്ചാച്ചന്‍ പറഞ്ഞു, അവള്‍ എന്റെ മകളാണ്, നിങ്ങള്‍ പറഞ്ഞിട്ട് വേണ്ട എനിക്ക് അവളെ പറ്റി അറിയാന്‍. എന്തായാലും, കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക്, നമ്മുക്ക് ഇതിന്റെ തലപ്പത്തുള്ളവരോടും പറയാം എന്ന് പറഞ്ഞു..YWCAയുടെ തലപ്പത്ത്‌ ഉള്ളത് കൊച്ചമ്മമാരല്ല..വേറെ കുറെ ആള്‍ക്കാരാണ്..അവരോട് സംസാരിക്കാം എന്ന് അച്ചാച്ചന്‍ പറഞ്ഞതോടെ, അവര്‍ നയം മാറ്റി.YWCAയില്‍ ചേരുമ്പോള്‍ ഞാന്‍ 6മാസത്തേക്കാണ് താമസ സൗകര്യം ചോദിച്ചതെന്നും, അത് കഴിഞ്ഞു പിന്നെ കാലാവധി നീട്ടാന്‍ അവ്ശ്യപെട്ടില്ല എന്നും, അത് കൊണ്ടു ഇനി താമസിപ്പിക്കാന്‍ പറ്റില്ല എന്നും മറ്റും..


മക്കളെ ദൂരെ ഹോസ്റ്റില്‍ ആക്കി, വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍്ക്ക് ഇത്തിരി സമാധാനം വേണം..ഇവിടെ അടച്ചുറപ്പുള്ള വാതില്‍ പോലുമില്ല. അത് കൊണ്ടു, ഇവര് നിര്‍ത്തിയാലും, നീ ഇനി ഇവിടെ നില്‍ക്കണ്ട എന്നായി അച്ചാച്ചന്‍. അച്ചാച്ചന്‍ എന്നോട്, നിനക്കിന്നി, ഈ ഹോസ്റ്റലില്‍ നില്‍ക്കണോ? എന്ന് ചോദിച്ചു..അപ്പോഴേയ്ക്കും എന്റെ രോഷമെല്ലാം ആറി തണുത്ത് ഐസ് കട്ട ആയി പോയിരുന്നു..വേണ്ട അച്ചാച്ചാ, കോളെജിലേക്ക് താമസം മാറ്റം..എന്നായാലും മാറണ്ടേ എന്ന് ഞാന്‍ പറഞ്ഞു..എന്നാല്‍ ഇന്നു ഇപ്പൊ തന്നെ മാറിക്കോ..ഇനി ഒരു നിമിഷം പോലെ ഇവിടെ നില്‍ക്കണ്ട എന്ന് അച്ചാച്ചനും.ഉടനെ കൊച്ചമ്മാര്- "അങ്ങനെ പറഞ്ഞാല്‍ എങ്ങനാ, ഫീസ് ഒക്കെ തന്നിട്ട് ബില്‍ സെറ്റില്‍ ചെയ്തിട്ടേ പോകാന്‍ പറ്റൂ ..അല്ലാതെ തോന്നുമ്പോ വരാനും പോകാനും ഇവിടെ പറ്റില്ല" എന്നായി..അപ്പൊ അച്ചാച്ചന്‍, പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട്, എന്നോട് പറഞ്ഞു, പോയി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യ്..വലിയ പെട്ടി ഇപ്പൊ എടുക്കണ്ട..അത് ശനിയാഴ്ച വന്നു കൊണ്ടു പോകാം..നീ ഇപ്പൊ പുറത്തു പോയി അച്ചനെ വിളിച്ചു പറ, അങ്ങോട്ട് ഇപ്പൊ തന്നെ താമസം മാറ്റുവാണെന്നു ..


കാര്യങ്ങള്‍ കൈ വിട്ടു പോയി...കോളേജ് ഹോസ്റ്റലില്‍ മുറി ഇല്ല എന്ന് അച്ചന്‍ പറഞ്ഞാലോ...എന്നൊക്കെ ആലോചിച്ചു ഞാന്‍ വേഗം പോയി അച്ചനെ വിളിച്ചു..


ഹലോ **** *** അച്ചനല്ലേ?

അതേ..

അച്ചാ ഇതു മേരി **** ആണ് ..

ആ പറയൂ മേരി, പരീക്ഷ ഒക്കെ കൊള്ളമായിരുന്നല്ലോ അല്ലെ? നല്ല മാര്‍ക്ക് കിട്ടുമല്ലോ ? നിങ്ങള്‍ ഫസ്റ്റ് ബാച്ച് മാര്‍ക്ക് വാങ്ങിയിട്ട് വേണം എനിക്ക് പത്രത്തില്‍ കൊടുക്കാന്‍..

അച്ചാ..നമ്മുടെ ഹോസ്റ്റലില് റൂം ഉണ്ടോ?

ഹാ..ഉണ്ടോന്നോ? നിങ്ങള്ക്ക് എല്ലാര്ക്കും താമസിക്കാന്‍ വേണ്ടി അല്ലെ ഹോസ്റ്റല്‍ ഉണ്ടാക്കിയത്...

അച്ചാ.., ഞാന്‍ അങ്ങോട്ട് താമസം മാറുവാ..

ആയ്ക്കോട്ടെ..എപ്പോഴാണെന്നു നേരത്തെ പറയണം കേട്ടോ..

അച്ചാ, ഇന്നു തന്നെ മാറിയാലോ എന്നാ ആലോചിക്കുന്നെ..

എ!

അല്ല..ഞാന്‍ ഇപ്പൊ തന്നെ അങ്ങോട്ട് വരുവാ അച്ചോ... എന്തായാലും റൂം ഉള്ളത് ഭാഗ്യമായി..

അച്ചന് കൂടുതല്‍ ഒന്നും പറയാന്‍ ഇട കൊടുത്തില്ല..എന്റെ ക്ലാസ്സിലെ തന്നെ ബിനുനേം വര്‍ഗീസിനേം കൂടെ വിളിച്ചു...അവര്‍ ഒരു ഓട്ടോ വിളിച്ചു വന്നു സാധങ്ങള്‍ ഒക്കെ കൊണ്ടു പോയി ഹോസ്റ്റലില്‍ എത്തിച്ചു.. ഞാനും അച്ചാച്ചനും പതുക്കെ ബസ്സ് പിടിച്ചു കോളേജിലേക്ക് യാത്രയായി...


ഈ സംഭവത്തില്‍ നിന്നു ഞാന്‍ കുറെ ഏറെ പാഠങ്ങള് പഠിച്ചു:
1. ഒരു കാര്യത്തിനും മുന്നില്‍ നില്‍്ക്കരുത്..
2. ഒരു ദേഷ്യത്തിന് പറയുന്ന വാക്കുകള്‍, പത്തു ദേഷ്യത്തിന് തിരിച്ചെടുക്കാന്‍ പറ്റില്ല.
3. മറ്റുള്ളവര്‍ അവരുടെ നിലവാരം അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ നമ്മളെ ഒരു കാരണ വശാലും അസ്വസ്ഥരാക്കരുത്‌. അത് അവരുടെ നിലവാരം..നമ്മള്‍ അതില്‍ എന്തിന് അസ്വസ്ഥരാകണം.
4. ഒരു പ്രശ്നത്തില്‍ ഇടപെടും മുന്നേ അതിന്റെ വരും വരായ്കകള്‍ ചിന്തിക്കണം...


ഇതിനു ശേഷം എന്റെ എടുത്തുചാട്ടം കുറെ ഒക്കെ നിന്നു..എനിക്ക് എക്കാലവും സൂക്ഷിക്കാന്‍ പറ്റിയ, ഒരു സൌഹൃദവും കിട്ടി..ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട, വിരലില്‍ എണ്ണാവുന്ന സൌഹൃദങ്ങളില്‍ ഒന്നു..എന്റെ രാധ.കോളേജ് ഹോസ്റ്റലിലെ എന്റെ റൂം മേറ്റ്‌.


(അന്ന് രാത്രി പുറത്തു പോയി കള്ളന്‍ കയറിയ വിവരം നാട്ടുകാരെ മെസ്സ് കൊച്ചമ്മ അറിയിച്ചത്, വാര്‍ഡന്‍ കൊച്ചമ്മയ്ക്ക് അത്ര സുഖിച്ചിരുന്നില്ല..മെസ്സ് കൊച്ചമ്മയെ താമസിയാതെ പറഞ്ഞു വിട്ടു എന്ന് പിന്നീട് ജെപി പറഞ്ഞു..ജെപി യും താമസിയാതെ കോളേജ് ഹോസ്റ്റല്‍ ചേര്ന്നു...ഞാനും രാധയും ജെപിയും അങ്ങനെ റൂം മേറ്റ്സ് ആയി..)

Sunday, November 16, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും-ഭാഗം രണ്ട്

YWCA യിലെ ജീവിതം സ്വച്ഛ ശാന്തമായ നദി പോലെ ഒഴുകി കൊണ്ടിരുന്നു.രാവിലെ ഞാനും ജെപി യും ഒന്നിച്ചാണ് കോളേജിലേയ്ക്ക്‌ പോവുക. YWCA യില്‍ നിന്നു 5മിനുട്ട് നടന്നാല്‍ KSRTC സ്റ്റാന്റ് ആയി.അവിടെ ഞങ്ങളുടെ ക്ലാസ്സിലെ പയ്യന്മാര്‍ കാത്തു നില്‍പ്പുണ്ടാവും.അവരുമൊന്നിച്ചു കോളേജിലേയ്ക്ക്‌.വൈകുന്നേരങ്ങളില്‍ നേരത്തെ എത്തി, പേര മരത്തിന്റെ ചുവട്ടില്‍ സൊറ പറഞ്ഞിരിക്കും...

YWCAയില്‍ താമസിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധി ആയി. വലിയ രണ്ടു ബാഗ് നിറയെ പുസ്തകങ്ങളുമായി ഞാന്‍ വീട്ടിലേയ്ക്ക് യാത്രയായി.കാരണം, അവധി കഴിഞ്ഞു വരുമ്പോള്‍ സെമസ്റ്റര്‍ എക്സാം തുടങ്ങും.വീട്ടില്‍ കൊണ്ടു പോയ പുസ്തകങ്ങള്‍ ഒന്നു തുറന്നു നോക്കാന്‍ പോലും പറ്റിയില്ല..പരീക്ഷയുടെ തലേന്ന് ഉറക്കമിളയ്ക്കുക എന്ന ദുര്‍വിധി എന്നും എന്റെ കൂട്ടിനുണ്ടാവും എന്നൊക്കെ അമ്മച്ചിയോട്‌ പരാതിയും പറഞ്ഞു ഞാന്‍ തിരിച്ചു YWCA യില്‍ എത്തി. അപ്പോഴാണ്‌ ഞങ്ങള്‍ ആ വാര്‍ത്ത അറിയുന്നത്: ഹോസ്റ്റലില്‍ കള്ളന്‍ കയറി. ഞങ്ങളുടെ മുറിയുടെ ജനാല വഴി ചവിട്ടി ടെറസില്‍ എത്തിയ കള്ളന്‍, എങ്ങനെയോ, ടെറസില്‍ നിന്നും രണ്ടാം നിലയിലെ മെയിന്‍ വാതില്‍ തുറന്നു അകത്ത് കയറി. രണ്ടാം നിലയില്‍ മുറികള്‍ തമ്മില്‍ ഇട ഭിത്തി മാത്രമെ ഉള്ളു...അത് കൊണ്ടു കള്ളന്‍ ജയ് ഹനുമാന്‍ വിളിച്ചു എല്ലാ മുറിയിലും കയറി ഇറങ്ങി..ഏതോ എച്ചി കള്ളന്‍ ആണെന്ന് തോന്നുന്നു എന്ന് റിന്‍സി ചേച്ചി പറഞ്ഞു... കുട്ടികള്‍ വീട്ടില്‍് പോയ സമയം ആയതു കൊണ്ടു വില പിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല ..ഒന്നും കിട്ടാത്ത നിരാശയില്‍ കള്ളന്‍ ബി എഡ് പിള്ളാരുടെ കാശു കുടുക്ക പൊട്ടിച്ചു ചില്ലറയും മറ്റും കടത്തി...റിന്‍സി ചേച്ചിയുടെ പൊട്ടിയ മാല, തുണികള്‍ക്കിടയില്‍ വച്ചിരുന്നു...കള്ളന്‍ അത് കണ്ടില്ല.അത് കൊണ്ടെന്താ, പാലിയേക്കര പള്ളിക്ക് 50രൂപ നേര്ച്ച വകയില്‍ കിട്ടി :)

ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ വരെ കള്ളന് ടെറസില്‍ നിന്നുള്ള സ്റ്റെപ്സ് ഇറങ്ങി വരാമെന്നും, അത് കൊണ്ടു ഞങ്ങള്‍ അപകടാവസ്ഥയിലാണെന്നും കൊച്ചമ്മയോട് പറഞ്ഞെന്കിലും, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഇരുന്നു കൊച്ചമ്മ..പുറത്തെ ബാത്ത് റൂമില്‍ നിന്നും ഉള്ളിലേക്കുള്ള വാതില്‍ തുറന്നു, ബാത്രൂമിന്റെ ഇട നാഴിയില്‍ കള്ളന് എത്താമെന്നും, അവിടെ നിന്നു ഒരു കമ്പോ കത്തിയോ വച്ചു ഞങ്ങളുടെ വാതില്‍ എളുപ്പം തുറക്കാമെന്നും ഒക്കെ ഞങ്ങള്‍ പറഞ്ഞു നോക്കി..കിം ഫലം. കള്ളന്‍ കയറി എന്നും മറ്റുമുള്ളത്‌ പുറത്തറിഞ്ഞാല്‍ YWCAയ്ക്ക് നാണക്കേടാണെന്നും പറഞ്ഞു, അവര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ പോലും കൂട്ടാക്കിയില്ല..

ഞാനും ജെപിയും YWCAയില്‍ താമസിക്കാനിടയായ സാഹചര്യം സൂചിപ്പിക്കുന്നത് നന്നായിരിക്കും: ഞങ്ങള്‍ കോളേജിലെ ആദ്യ ബാച്ച് ആയിരുന്നു , അത് കൊണ്ടു അവിടെ ഹോസ്റ്റല്‍ പണി തീര്ന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. തല്ക്കാലം വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ്-ന്റെ തന്നെ ഉള്ള വേറെ ഒരു കോണ്‍വെന്റില്‍ ആണ് താമസിപ്പിച്ചിരുന്നത്..അവിടത്തെ ഫീസ് കേട്ടപ്പോള്‍, ഞങ്ങള്‍ ഞെട്ടി പോയി. YWCAയിലെ ഫീ മൂന്നക്കത്തില്‍ നില്ക്കും എന്നുള്ളത് കൊണ്ടു ഞാന്‍ അങ്ങോട്ടേയ്ക്കാക്കി താമസം.ജെപിയുടെ കാര്യവും അങ്ങനെ തന്നെ. ഹോസ്റ്റല്‍-ന്റെ പണി തീര്‍ന്നു കഴിഞ്ഞാല്‍ അങ്ങോട്ട് മാറാം എന്ന് വച്ചു.ഫീ കൂടുതലാണെങ്കിലും, 24മണിക്കൂര്‍ ലാബ്‌, ഇന്റര്‍നെറ്റ്, ലൈബ്രറി ഒക്കെ ഉണ്ട് അതാകുമ്പോള്‍..ഹോസ്റ്റല്‍ നിന്നും ഒരു വാതില്‍ കടന്നാല്‍ കോളേജായി..

പരീക്ഷകള്‍ ഒന്നിന് പുറകെ ഒന്നേ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്-ന്റെ പരീക്ഷ യുടെ തലേ ദിവസം.രാത്രി 10മണിയോടെ ലൈറ്റ് എല്ലാം അണയ്ക്കണം എന്നാണ് നിയമം. പിന്നെ ഞങ്ങള്‍ പഠിക്കുക മെഴുകുതിരി വെട്ടത്തില്‍ ആണ്, വരാന്തയിലെ ലൈറ്റ് 10കഴിഞ്ഞാലും ഒഫാക്കില്ല...പിന്നെ രണ്ടാം നിലയിലെ സ്റ്റഡി ഹാളിലെ ലൈറ്റും, ടെറസിലെ ലൈറ്റും..കള്ളന്‍ എപിസോഡിനു ശേഷം സ്റ്റഡി ഹാളും ടെറസും ശൂന്യമായി പോയി.ജെപി വരാന്തയില്‍ ഇരുന്നു കാര്യമായ പഠിത്തം...ഞങ്ങളുടെ റൂമിലെ ചേച്ചിമാര്‍, "പിള്ളേരെ പട്ടി കുര ഒക്കെ കേള്‍ക്കുന്നുണ്ട്‌...ജെപി വരാന്തയില്‍ ഇരിക്കണ്ട...കള്ളന്‍ സ്റ്റെപ്പ് ഇറങ്ങി നേരെ ജെപി ടെ മുന്നില്‍ ആയിരിക്കും വരുക" എന്നൊക്കെ പറഞ്ഞു..ജെപി അതൊക്കെ ചിരിച്ചു തള്ളി..ഞാന്‍ എന്തായാലും, ധൈര്യം ഉള്ളത് കൊണ്ടു, അകത്തു തിരി കത്തിച്ചു വച്ചു പഠിക്കാന്‍ തുടങ്ങി..

ഏകദേശം 11-12മണി ആയി കാണും...ടെറസില്‍ തട്ട് മുട്ട് ശബ്ദങ്ങള്‍...ജെപി ഒറ്റ ഓട്ടത്തിന് അകത്തെത്തി...പട്ടിടെ ഒക്കെ കുര കേള്‍ക്കാം..കള്ളന്‍ വരുന്നു എന്നാ തോന്നുന്നേ..എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം, വാതില്‍ ഒക്കെ കുറ്റി ഇട്ടു...ബാത്‌റൂമില്‍ നിന്നും ഞങ്ങളുടെ മുറിയിലേക്കുള്ള വാതിലിനു കുറുകെ ഒരു മേശയും വച്ചു..കുറച്ചു കഴിഞ്ഞപ്പോ, ആരോ സ്റ്റെപ്പ് ഇറങ്ങുന്ന ശബ്ദം...ഞങ്ങള്‍ പതുക്കെ, മേശയില്‍ കയറി നിന്നു ജനലില്‍ കൂടെ എത്തി നോക്കി..ഒരു കറുത്ത മനുഷ്യന്‍, ദേഹം മുഴുക്കെ എണ്ണ തേച്ചു, ലുന്കി ഒക്കെ പൊക്കി ഉടുത്തു നില്ക്കുന്നു..ഷര്‍ട്ട്‌ ഇട്ടിട്ടില്ല..അയാള്‍ മെസ്സിന്റെ വാതിലില്‍ ഇടിക്കാന്‍ തുടങ്ങി...
(തുടരും..)

Friday, October 17, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും..


ഞാന്‍ തിരുവല്ലായിലെ പേരു കേട്ട കോളേജിലാണ് പ്രൊഫഷനല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ആദ്യത്തെ സെമസ്റ്ററില്‍, ഹോസ്റ്റലില്‍ താമസിക്കുന്നതിനു പകരം, YWCA യിലാണ് താമസിച്ചത്. എന്റ്റെ കൂടെ, ജെപി എന്ന് ഞങ്ങള്‍ വിളിക്കുന്ന കൊല്ലത്തുകാരി കുട്ടിയും ഉണ്ടായിരുന്നു, അവിടെ.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കിട്ടയത്, ഒരു ഡോര്‍്മിട്രി ആണ്. ആകെ 8 പേര്‍ താമസിക്കുന്ന ഡോര്‍്മിട്രി. ബാത് റൂം അറ്റാച്ഡ് ആയിട്ട് ഉണ്ടെന്നു പറഞ്ഞത് കൊണ്ടു മാത്രം അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. താമസം തുടങ്ങിയപ്പോഴല്ലേ ചതി മനസ്സിലായത്, ബാത് റൂം കോമണ്‍ ആണ്. കുറെ ബാത് റൂം നിരയായി കെട്ടിയിട്ടിട്ടുണ്ട്. ആ ഇടനാഴിയിലേക്ക്‌ പ്രവേശിക്കാന്‍, ഞങ്ങള്‍ടെ റൂമില്‍ നിന്നും ഒരു വാതില്‍ ഉണ്ട്, പുറത്തു നിന്നും ഒരു വാതില്‍ ഉണ്ട്. ഗംഭീരന്‍ അറ്റാച്ഡ്!

കൂടെ, റൂം മേറ്റ്സ് ആയിട്ടുണ്ടായിരുന്ന ബാക്കിയെല്ലാരും ജോലിക്കാരായിരുന്നു. രണ്ടു പേര്‍ പുഷ്പഗിരി ആശുപത്രിയിലെ നഴ്സ്മാര്, രണ്ടു പേര്‍, സായിപ്പിന്റെ (മിഷന്‍)ഹോസ്പിറ്റലിലെ നഴ്സ്മാര്. പിന്നെ രണ്ടു പേര്‍ അവിടെ തന്നെ ചെറിയ കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവര്‍.ഞങ്ങളുടെ മുറിയുടെ വേറെ ഒരു ആകര്‍ഷണം,മെസ്സിലെയ്ക്കുള്ള വാതില്‍, ഞങ്ങളുടെ റൂമിന്റെ നേരെ ഒപ്പോസിറ്റ് ആണെന്നായിരുന്നു. വൈകിട്ട് കോളേജ് വിട്ടു വരുമ്പോള്‍ കാണാം, പരിപ്പുവട, പഴം പൊരി ഒക്കെ വലിയ കൊട്ടയില്‍ നിറഞ്ഞിരിക്കുന്നത്‌...ഇടയ്ക്ക് അത് അടിച്ച് മാറ്റാനും, ഞാനും ജെപി യും മറന്നില്ല!

ഞങ്ങളുടെ ഡോര്‍്മിട്രിയായിരുന്നു YWCA യുടെ മതില്‍. അതായത്‌, ഡോര്‍്മിട്രിയുടെ ഭിത്തി മതിലായിട്ടും ആക്ട്‌ ചെയ്യും. ഡോമിന്റെ ജനലുകള്‍ക്ക് രണ്ടു തരം പാളികളായിരുന്നു, ഒന്നു, നെറ്റ് അടിച്ച പാളി. മറ്റൊന്ന്, അഴികള്‍ ഒന്നും ഇല്ലാത്ത ഒരു പാളി.. ഈ രണ്ടു പാളിയും തുറന്നാല്‍, ഞങ്ങള്‍ക്ക് YWCA യില്‍ നിന്നും പുറത്തു ചാടാം..പക്ഷെ, ചാടുന്നത്, തൊട്ടപ്പുറത്തെ പറമ്പിലേയ്ക്കായിരിക്കുമെന്നു മാത്രം. ആ പറമ്പിന്റെ ഉടമ കുറെ നാളായി വിദേശത്തോ മറ്റോ ആണെന്ന് കേട്ടു. എന്തായാലും ഞങ്ങള്‍ അവിടെ പകല്‍ നേരത്ത് മനുഷ്യ ജീവികളെ കണ്ടിട്ടില്ല..

വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ ജനല്‍ തുറന്നു പറമ്പിലെ വാഴപ്പഴം, പപ്പായ, ചക്ക ഇത്യാദി ഫലങ്ങളെ നോക്കി വായില്‍ കപ്പലോടിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ അല്പം ധൈര്യമുള്ള ആശയും ഞാനും ജെപിയും ചേര്‍ന്ന് ഒരു ഓപറേഷന്‍ വാഴക്കുല തയ്യാറാക്കി..രോഗിക്ക് ഓപറേഷന്‍ നു തയ്യാറാവാന്‍(നന്നായി വിളഞ്ഞു പഴുക്കട്ടെ...)ഒരു ദിവസം സാവകാശം കൊടുത്തു..പക്ഷെ, ഓപറേഷന്‍ നിശ്ചയിച്ച തീയതിക്ക് തലേ ദിവസം രോഗിയെ കാണാതായി :(. അപ്പോള്‍ കപ്പലോടിക്കുന്നവര്‍ ഞങ്ങള്‍ മാത്രമല്ല!

ജനല്‍ പാളി തുറന്നു പുറത്തു ചാടിയ ഒരു ദിവസം, ഞങ്ങള്‍ക്ക് മനസ്സിലായി, പുറമെ നിന്നും YWCA യില്‍ കടക്കാന്‍ വളരെ എളുപ്പമാണ്...ഈ ആളൊഴിഞ്ഞ പറമ്പില്‍ കയറുക, ജനലിലും മറ്റും കൂടെ ചവിട്ടി ഈസിയായി YWCA ടെറസ്സില്‍ എത്തുക..ടെറസ്സില്‍ നിന്നും നേരെ സ്റ്റെയെഴ്സ് ഉണ്ട്..അത് ഇറങ്ങിയാല്‍ YWCA യുടെ ഉള്ളില്‍ എത്തും..കൃത്യമായി പറഞ്ഞാല്‍, ഞങ്ങളുടെ ഡോമിന്റെ നേരെ വാതില്‍ക്കല്‍!

തിരുവല്ല YWCA വളരെ മനോഹരമാണ്. വലിയ ഒരു കോമ്പൌണ്ട്. കോമ്പൌണ്ടില്‍, മൂന്ന്(അതോ, നാലോ?) ബ്ലോക്കുകള്‍. ഒന്നില്‍, റ്റൈറ്റസ് ടീച്ചിംഗ് കോളേജിലെ ബി എഡ് ചേച്ചിമാരും മറ്റും, പിന്നെ ഒന്നില്‍, കല്ലൂപ്പാറയിലെ കുട്ടികള്‍, പിന്നെ ഒന്നില്‍ വര്‍ക്കിംഗ്‌ ചേച്ചിമാര്‍. കോമ്പൌണ്ടില്‍ പേരയും മറ്റു മരങ്ങളും ഒക്കെ വളര്ന്നു നില്ക്കുന്നു. ഇടയ്ക്ക് ഹോസ്റ്റലില്‍ കൊച്ചമ്മമാരുടെ വക പലതരം പരിപാടികള്‍ ഉണ്ടാക്കാറുണ്ട്. ( -കൊച്ചമ്മാര്‍- ഹോസ്റ്റലിന്റെ മേല്നോട്ടക്കാരെ ഞങ്ങള്‍ വിളിക്കേണ്ടത് കൊച്ചമ്മമാര്‍ എന്നാണ്) പിന്നെ ഇടയ്ക്കിടയ്ക്ക് ചാരിറ്റി സെയില്‍്, കരകൌശല വസ്തു പ്രദര്ശനങ്ങള്‍്, ക്ലബ്ബ് മീറ്റിങ്ങ്..

സെലിന്‍ കൊച്ചമ്മയായിരുന്നു അന്ന് ഞങ്ങളുടെ വാര്‍ഡന്‍ . ഒരു സുന്ദരി. സാരിക്ക് മാച്ച് ചെയ്യുന്ന വളയും മാലയും കമ്മലും ഒക്കെയായിട്ട്‌, ആകെ ഫാഷന്‍് മയം. പിന്നെ, ഇടയ്ക്കിടയ്ക്ക് വിസിറ്റ് വരുന്ന വേറെ ഒരു കൊച്ചമ്മ. നമ്മുക്കവരെ, ജോളി കൊച്ചമ്മ എന്ന് വിളിക്കാം..പിന്നെ മേട്രന്‍് കൊച്ചമ്മ. മെസ്സിന്റെ ഒക്കെ ചുമതല.

YWCA യിലെ ദിനങ്ങള്‍ സുന്ദരമായിരുന്നു എന്ന് പറയാതെ വയ്യ. ഭക്ഷണം അത്ര നല്ലതൊന്നും ആയിരുന്നില്ലെന്കിലും, നല്ല വൃത്തിയും വെടിപ്പും ഉള്ള അന്തരീക്ഷം, പല തരക്കാരോട് ഇടപെഴകാന്‍ ഉള്ള സാഹചര്യം ഒക്കെ ഉണ്ടായിരുന്നു.കോളേജില്‍ നിന്നും YWCA യിലേക്ക് ചിലപ്പോ നടന്നു പോകാറുണ്ടായിരുന്നു. ആകെ കൂടി മനോഹരമായിരുന്നു അന്നത്തെ തിരുവല്ല.കിളി പാടും കാവുകള്‍..കളമെഴുതും പാടങ്ങള്‍.. പിന്നെ നല്ല ബേക്കറികളും. ജോസീസിലെ ഷവര്‍മയുടെ രുചി ഇപ്പഴും നാവിന്‍ തുമ്പത്ത് വരുന്നു..

രാത്രി ആകുമ്പോ സെലിന്‍ കൊച്ചമ്മ ഓഫീസ് റൂം പൂട്ടി, വീട്ടില്‍ പോകും.പിന്നെ,മെസ്സ് കൊച്ചമ്മ മാത്രമേ കാണൂ ഞങ്ങളെ നോക്കാന്‍് .YWCA യില്‍ ആകെ ഉള്ളത് ഒരു ടെലിഫോണ്‍് ആണ്. അതിന് നാലു ബ്ലോക്കിലും എക്സ്റ്റന്‍ഷന്‍ ഉണ്ടെന്നു മാത്രം.(ഇപ്പോള്‍ ഓര്മ വന്നു. നാലാമത്തെ ബ്ലോക്ക്, ഓഫീസിനോട് ചേര്‍ന്നുള്ളതാണ്. അതിലും അന്തേവാസികള്‍ ഉണ്ട്.) സെലിന്‍ കൊച്ചമ്മ പോകുമ്പോ, ഫോണ്‍ പൂട്ടി അകത്തു വച്ചിട്ടാണ് പോകുക. 2001-ലെ സംഭവമാണ്. അന്ന് ഇന്നത്തെ പോലെ മൊബൈല് ഫോണ്‍ ഒന്നും എല്ലാര്ക്കും ഉണ്ടായിരുന്നില്ല.

ഇതു, കഥയുടെ ആമുഖം. ബാക്കി പിന്നാലെ .